ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'മാർക്കോ' അഭിനേതാക്കളുടെയും നടിമാരുടെയും അപ്‌ഡേറ്റുകൾ കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 'ബിഹൈൻഡ് ദി സ്‌ക്രീംസ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിൻ്റെ പിന്നാമ്പുറ ദൃശ്യങ്ങൾ ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. വരാനിരിക്കുന്ന റിലീസിനായി ഒരു ടെൻ്റ്‌പോൾ ആക്ഷൻ ത്രില്ലർ വീഡിയോ നിർദ്ദേശിക്കുന്നു. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അതേസമയം, ദിവസങ്ങൾക്കു മുൻപായിരുന്നു ചിത്രത്തിന്റെ മൂന്നാറിലെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്ത പുറത്ത് വിട്ടത്. മൂന്നാർ ഷെഡ്യൂൾ പാക്കപ്പ് ആയതു നടൻ ഉണ്ണി മുകുന്ദൻ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ടായിരുന്നു. ‘രക്തത്തിൻ്റെയും അക്രമത്തിൻ്റെയും തീവ്രമായ രംഗങ്ങൾ മുതൽ പ്രകൃതിയുടെ ശാന്തമായ സ്പന്ദനങ്ങൾ വരെ . . . മൂന്നാറിലെ ആദ്യ ഷെഡ്യൂൾ പൊടിപൊടിച്ചു.’ എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചിരുന്നത്.
നിവിൻ പോളി നായകകഥാപാത്രത്തിലെത്തിയ ‘മിഖായേൽ’ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രമാണ് മാർക്കോ. ഈ വില്ലൻ കഥാപാത്രത്തെ നായകനാക്കി ഒരുങ്ങുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മാർക്കോ എന്ന വില്ലൻ വേഷം. ഉണ്ണി മുകുന്ദനിലെ താരത്തിന്റെ കഴിവ് നന്നായി അവതരിപ്പിച്ച കഥാപാത്രം കൂടിയായിരുന്നു അത്. ഈയിടെയായിരുന്നു ചിത്രത്തിന്റെ ചിത്രീകരണത്തിന് ആരംഭം കുറിച്ചത്. മൂന്നാറിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് തുടക്കവും പൂജയും സംഘടിപ്പിച്ചത്.
ആക്ഷന് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന സിനിമയിൽ എട്ട് ആക്ഷൻ സീക്വന്സുകളാണ് ഹനീഫ് അദേനി ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൂന്നാർ, കൊച്ചി എന്നിവിടങ്ങളിലും വിദേശത്തുമായിട്ടാണ് മാർക്കോയുടെ ചിത്രീകരണം നടക്കുന്നത്.
കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവതുടങ്ങിയ പ്രമുഖരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. മലയാള സിനിമയിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നു എന്ന പ്രത്യേകതയും മാർകോക്കുണ്ട്. മലയാളത്തിലെ ആക്ഷൻ സിനിമാ ജോണറിന്റെ അതിരുകൾ ഈ ചിത്രം ബേധിക്കുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ അണിയറക്കാർ പങ്കു വെക്കുന്നത്.